K.M. Basheer
PRESIDENT & FOUNDER OF MALABAR DEVELOPMENT FORUM @ REQUIRED JUSTICE FOR CALICUT INTL AIRPORT
ഐ.വി.ശശിയുടെ " അവളുടെ രാവുകൾ"
സിനിമയെ പോലും വെല്ലുന്ന ആലിംഗനം!!!
=============================
കണ്ണുനീർ തുള്ളികൾ സ്ത്രീയോട് ഉപമിച്ച കാവ്യഭാവനേ,,,,, അഭിനന്ദനം, അഭിനന്ദനം. നിനക്ക് അഭിനന്ദനം!!!ദാസനോ കാളിദാസ നോ•••••• ഡിപ്ലൊമാറ്റിക് കണ്ണൂനീർ പ്രളയം
ഒരു പ്രണയത്തിന്റെ അനുഭവമാക്കി മാറ്റു ന്നു.സെലിബ്രിറ്റി താര പൂരമാക്കിയുള്ള റോഡ് ഷോ അതെല്ലാം റഹീമിലുടെ സമ്പ ന്നരായി മാറിയ ചിലരുടെ കണ്ണൂ കുളിർ
പ്പിക്കും!!! അല്ലാതെ ഈ നാടകങ്ങളുടെ
ലോജിക്ക് എന്താണ് . കൊലകുറ്റത്തിന് നാടുകടത്തപ്പെട്ട യുവാവിനെ കെട്ടിപിടിച്ച്
ആലിംഗനം ചെയ്യുന്നത് ഐ.വി.ശശിയുടെ
" അവളുടെ രാവുകൾ" സിനിമയെ പോലും കടത്തിവെട്ടുന്നു.
വാഹനം ഓടിക്കുമ്പോഴും മറ്റും സംഭവിക്കു ന്ന അപകടങ്ങളിൽ പെട്ട് ഗൾഫ് ജയിലിൽ വർഷങ്ങളായി കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടി ഒരു നയതത്ര കണ്ണുനീർ പ്രണയങ്ങ ളും കാണുന്നില്ല.25000 ദിർഹംസ് / റിയാൽ നൽകിയാൽ മോചനം സാധ്യമാകുന്ന നിരവതി കേസുകൾ ഗൾഫു നാടുകളിലൂണ്ട്.
അവർക്ക് വേണ്ടി ശബ്ദിക്കാൻ ഉമ്മൻ ചാണ്ടിയല്ലാതെ - കൂടെ ദേശീയ പുരസ്ക്കാ രം നേടിയ ശിഹാബ് കൊട്ടുകാടിനെ പോലു ള്ള കറകളഞ്ഞ സാമൂഹ്യ പ്രവർത്തകർ തന്നെ വേണം. റഹീമിന്റെ വിഷയത്തിൽ ശിഹാബ് കൊട്ടുകാടിനെ മാറ്റി നിർത്തിയത് എന്തിനായിരുന്നു ?
സൌദി ജയിലിൽ നിന്നും അബ്ദുൽ റഹീം
തിരിച്ചെത്തി.റഹീമിന്റെ വീടും- നഗരവും
ഉത്സവ ലഹരിയിൽ!!!
റഹീം തലവെട്ടിയുള്ള വധ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടു. റഹീം കുറ്റം ചെയ്തു
വെന്ന് ശാസ്ത്രീയ തെളിവെടുപ്പിലൂടെ തെളിയിക്കപ്പെട്ടതും, കോടതിയിൽ കുറ്റ
സമ്മതം നടത്തിയതുമാണ്.
ഇത്തരം കേസുകൾ കൈകാര്യം ചെയ്യു
മ്പോൾ സൌദി അറേബ്യയടക്കമുള്ള ജി.സി.സി. രാഷ്ട്രങ്ങളിലെ കോടതികൾ
വ്യക്തവും - സുതാര്യവുമായ രീതിയിലാ
ണ് കൈകാര്യം ചെയ്യുക. അത് കൊണ്ട്
തന്നെ റഹീം നിരപരാതിയല്ല -കൈ അബ
ദ്ധമാണ് പറ്റിയതെങ്കിൽ വധശിക്ഷ വിധി
ക്കുകയുമില്ല.
റഹീമിന് വേണ്ടി സ്വരൂപിച്ച കോടികളെ
കുറിച്ച് അന്വേഷണം അനിവാര്യമാണ്.
ബാക്കിയായ കോടികൾ എവിടെ ?ക്രൌഡ് ഫണ്ടിംങ്ങ് അവസാനിച്ച ശേഷവും അർദ്ധ രാത്രിയിലും മറ്റും -വീട്ടിൽ എത്തിയ പണം എവിടെ ?
സൌദി അറേബ്യയിലെ പല ഭാഗങ്ങളിലും
റഹീമിന്റെ പേരിൽ പലരും പണം പിരിച്ചി
ട്ടുണ്ട്. റഹീമിന് വേണ്ടി ഒന്നര ലക്ഷം സൌദി അറേബ്യൻ റിയാൽ പിരിച്ച് സ്വന്തം പോക്ക
റ്റിൽ വെച്ചിരിക്കുന്ന ഒരു വ്യക്തി ഉദാഹര
ണം.അങ്ങിനെ എത്ര വ്യക്തികൾ .
ഗൾഫ് നാടിന്റെ ചരിത്രത്തിൽ ഒരാളെ വധ ശിക്ഷയിൽ നിന്നും മോചിപ്പിക്കുവാൻ ഇത്ര യും വലിയ തുക നൽകിയത് ലോക റെക്കോ ഡാണ്.
കേവലം നാലുകോടി രൂപ ദയാപണം നൽകി മൂന്നു പേരെ വധശിക്ഷയിൽ നിന്നും മോച ചിപ്പിച്ച ചരിത്രവും പ്രവാസികൾക്ക് അറി
യാം.
പ്രിയങ്കരനായ ഉമ്മൻ ചാണ്ടിയുടെ നേതൃ
ത്തിൽ പലരേയും സൌദി ജയിലിൽ നിന്നും വധശിക്ഷയിൽ നിന്നും രക്ഷിച്ച് കൊണ്ടു
വന്നിട്ടുണ്ട്.
റഹീമിന്റെ കരങ്ങളാൽ സൌദി അറേബ്യയി ൽ കൊല ചെയ്യപ്പെട്ട സൌദി ബാലന്റെ കുടുംബത്തിന് ഒരു മോസ്ക്ക്മാത്രമായി രുന്നു സ്മാരകമായി ആവശ്യം. ചിലരുടെ ഗോൾഡൻ ചിന്തകളാണ് ഇത്രയും ഭീമമായ സംഖ്യയിൽ എത്തിച്ചത്.
കണ്ണുനീർ തുള്ളികൾ സ്ത്രീയോട് ഉപമിച്ച കാവ്യഭാവനേ,,,,, അഭിനന്ദനം, അഭിനന്ദനം. നിനക്ക് അഭിനന്ദനം,ദാസനോ കാളിദാസ നോ••••••
ഇങ്ങിനെ കരയാനും - കെട്ടിപിടിക്കുവാനു മുള്ള കഴിവ് അഭാരം തന്നെയാണ്.ഒരു ജനപ്രതിനിതിയാവാനുള്ള ഏറ്റവും
വലിയ ക്വാളിഫിക്കേഷൻ ഇത് തന്നെയാ
ണ്.
ശ്രീ എം.കെ.രാഘവന് അഭിനന്ദനങ്ങൾ അർ
പ്പിക്കുന്നു.🥰
17/05/2026
🌹 വി.ഡി.സതീശൻ🌹
================
കഴിഞ്ഞ 10 വർഷ ങ്ങൾക്ക് ശേഷം കേരള ത്തിന് കിട്ടിയ ചിരിക്കുന്ന മുഖ്യമ ന്ത്രി,കേരള ജനത യോട് മാന്യമായി ഇടപെടുകയും ചുമ ലിൽ തട്ടി ആശയ വിനിമയം നടത്തുന്ന
മുഖ്യമന്ത്രി അതാണ് ജനങ്ങൾക്ക് ഇഷ്ട്ടം.
ഉമ്മൻ ചാണ്ടി മോഡ ലിൽ, കോടിയേരി ബാ ലകൃഷ്ണന്റെ മോഡ ലിൽ ജനങ്ങളെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ശൈലിയാ ണ് പൊതുപ്രവർത്തകർക്ക് വേണ്ടത്.
പൊതുജന സമ്പർക്കത്തിൽ വി.ഡി.സതീ ശന് 100മാർക്കും -മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും, വി.എസ്.അച്ചുതാന ന്തനും ശരാശരി രണ്ട് മാർക്ക് വീതം നൽ കാം - അത് എന്റെ അനുഭവ പാടത്തിലാ ണ് വിലയിരുത്തൽ.
ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്ത പുരത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി. സതീശൻ പൊളിറ്റിക്കൽ സയന്റിസ്റ്റാണ്. നമ്മൾ സാധാരണ കാണുന്നത് പോലെ ക്രൂക്ക്ഡ് പൊളിട്രിക്സ് വിദഗ്ധനല്ല അദ്ദേ ഹം. അതുകൊണ്ട് തന്നെ വ്യത്യസ്ഥവും സുതാര്യവുമായ ഒരു ഭരണവും - മാറ്റത്തി ന്റെ ഒരകാറ്റും പ്രതിക്ഷിക്കാം.
വർഗ്ഗിയ വാദികളോട് സന്ധിചെയ്യുന്ന സാ ധാരണ രാഷ്ട്രീയക്കാരുടെ ശൈലിയല്ല വി.ഡി.സതീശൻ അനുവർത്തിച്ചു പോരു ന്നത് -അതാണ് കൊച്ചു കുഞ്ഞുങ്ങൾ മുതൽ വ്യദ്ധസമൂഹം വരെ സതീശനെ നെഞ്ചിലേറ്റിയത്. ഹിന്ദു വർഗ്ഗീയമാണെ ങ്കിലും കൃസ്ത്യൻ, മുസ്ലിം വർഗ്ഗീയമാണെ ങ്കിലും വർഗ്ഗീയവാദികളെ ജയിലിൽ അടക്ക ണം.
കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാസ മ്പന്നനായ മുഖ്യമന്ത്രി ഉണ്ടാവുന്നത് എന്നത് മറ്റൊരു നേട്ടം.
രണ്ട് Master's degree അടക്കം 4 degree ഉളള ആളാണ് വി.ഡി.സതീശൻ. ഇന്ത്യയിലെ വിദ്യാസമ്പന്നരുടെ സ്റ്റേറ്റെന്നറിയപ്പെടുന്ന കേരളത്തിന് നൂറ് ശതമാനവും യോജിച്ച മുഖ്യമന്ത്രി .
പാർലിമെന്റ് അംഗങ്ങൾ കേരള നിയമസഭ
തെരഞ്ഞെടുപ്പിന് മത്സരിക്കരുതെന്ന് കോ
ൺഗ്രസ്സ് ഹൈക്കമാന്റ് തീരുമാനിക്കുകയും
102 സീറ്റുകൾ കിട്ടിയപ്പോൾ ഹൈക്കമാന്റ്
തീരുമാനത്തിന് രൂപം നൽകിയ ഹൈക്ക മാന്റ് തന്നെ ഉപതെരഞ്ഞെടുപ്പിന് വഴി ഒരു ക്കി മുഖ്യമന്ത്രി സ്ഥാനം പിടിച്ചടക്കുവാൻ
രംഗത്ത് വന്നത് കേരളത്തെ ഞെട്ടിച്ചു.
B.A Sociology, Master's in Social work, Bachelor of Laws,Master of Laws.. ഇതാണ് VD യുടെ Educational Qualifications, ദൈവ ത്തിന്റെ സ്വന്തം നടന് ദൈവം സമ്മാനിച്ച മുഖ്യമന്ത്രി
അതിന് ശേഷം 10 വർഷത്തിന് അടുത്ത് കേരളാ ഹൈകോടതിയിൽ വക്കീൽ ആയി Practice ചെയ്തതതിന് ശേഷമാണ് MLA ആവുന്നത്.
❤️ഇങ്ങനെ ഒരു ചചരിത്രമൂള്ള ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് എല്ലാ വർക്കും അഭിമാനിക്കാൻ പറ്റുന്ന കാര്യ മാണ്.❤️
വലിയ പ്രതീക്ഷകളാണ് കേരളത്തിലെ ജന ങ്ങൾ ഈ മനുഷ്യനിൽ പ്രതീക്ഷയർപ്പിക്കു ന്നത്.
ഇന്ന് രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്ന വി.ഡി. സതീശന് ഹൃദയാഭിവാദ്യങ്ങൾ.
10 വർഷങ്ങൾക്ക് ശേഷം നമുക്കക്ക് ലഭി ക്കുന്ന ചിരിക്കുന്ന മുഖ്യമന്ത്രിക്കും സംഘ ത്തിനും ആശംസകൾ നേരുന്നു.
13/05/2026
കെ.സി. വേണുഗോപാൽ അതിരു വിട്ട
അധികാര മോഹിയാണെന്ന് കരുതുന്നില്ല.
102സീറ്റുകൾ കിട്ടിയ ശേഷം കെ.സുധാകര
നും,എം.കെ.രാഘവനും,ശാഫി പറമ്പിലും
കൂട്ടായി നടത്തിയ നീക്കങ്ങളിൽ കെ.സി.
വേണുഗോപാൽ വീണു പോയി എന്നതാ
ണ് സത്യം.
102 സീറ്റുകൾ നേടുന്നതിന് മുമ്പ് വരെ
അധികാര കസേരയിലേക്കില്ലെന്ന് കെ.
സി.വേണുഗോപാൽ നിരവതി തവണ
വ്യക്തമാക്കിയതാണ്.
നിയുക്ത ബാലുശ്ശേരി എം.എൽഎ ശ്രീ
സൂരജ് കഴിഞ്ഞ ദിവസം താമരശ്ശേരിയി
ൽ ഒരു കല്യാണത്തിന് പോയപ്പോൾ
കെ.സിയെ പിന്തുണച്ചത് യു.ഡി.എഫുകാ
ർ ചോദ്യം ചെയ്തപ്പോഴാണ് നമ്മളെ രാഘ
വേട്ടൻ പറഞ്ഞിട്ടാണെന്ന് സൂരജിന് തുറ
ന്ന് പറയേണ്ടി വന്നത്. സൂരജിനെ പിന്തു
ടരുവാൻ യു.ഡി.എഫുകാർ ആരും വന്നില്ല.
കല്യാണത്തിന് ഒറ്റക്ക് വന്ന് ഒറ്റക്ക് തിരിച്ചു
പോയി!!!
എം.കെ.രാഘവനും, ശാഫി പറമ്പിലിനു
മെതിരായി യു.ഡി.എഫ് കേന്ദ്രങ്ങളിൽ
ശക്തമായ പ്രതിഷേധം ഉയരുന്നു.
🌎പുതിയ സർക്കാറിന് സമർപ്പിക്കേണ്ട വികസന പദ്ധതികൾ .
🌎പ്രവാസികൾക്കായി പ്രത്യേക മന്ത്രി യെ ഉൾകൊള്ളി ക്കണം.
🌎 ഗൾഫിലെ മരണ വ്യാപാരികൾക്കെതിരെ, ശവംതീനിക ളായ കഴുകന്മാർ ക്കെതിരെ നടപടി സ്വീകരിക്കണം.
🌎 കരിപ്പൂർ കാലി ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഹജ്ജ് എംബാർ ക്കേഷൻ സെന്റർ വിമാനനിരക്ക് സാധാരണ നിലയിലേക്കാക്കുക - കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ സെന്ററിൽ നിന്നും അമിതചാർജ് ഈടാക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കുക. ?
ബേപ്പൂർ തുറമുഖം
=============
ബേപ്പൂർ പോർട്ട് വികസനം പ്രാവർത്തിക മാക്കുക.ബേപ്പൂർ തുറമുഖം പാട്ടത്തിന് നൽകി അന്യാധീനപ്പെട്ടു കിടക്കുന്ന മൂന്നര ഏക്കർ സിൽക്ക് ഭൂമി തിരിച്ചെടുത്ത് ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനായി ഉപ യോഗപെടുത്തുക
ബേപ്പൂർ തുറമുഖത്തിന്റെ വർഫ് നീളം കൂട്ടു ക - ഡ്രാഫ്റ്റ് നിലവിലുള്ള മൂന്നര മീറ്ററിൽ നിന്നും 7 മീറ്ററാക്കി ഉയർത്തു ക,സാഗർമാല പദ്ധതി മാക്സിമം ഉപയോഗപ്പെടുത്തുക.
ലക്ഷദ്വീപിൽ നിന്നുള്ള ചെറുകിട യാത്ര കപ്പൽ നിർത്തലാക്കിയ ലക്ഷദ്വീപ് അഡ്മി നി സ്ട്രേറ്ററുടെ തീരുമാനത്തിൽ ദുരൂഹത യുണ്ട്.അത്തരം ചെറുകിട കപ്പലുകൾക്ക് നങ്കൂരമിടുവാനുള്ള ഡ്രാഫ്റ്റ് മൂന്നര മീറ്റർ മതി.അത് ബേപ്പൂരിൽ ലഭ്യമാണ്.യാത്രക്കാ രുടെ ബഗ്ഗേജ് സ്ക്രീൻ ചെയ്യാനുള്ള ആധുനി ക സംവിധാനങ്ങളും ബേപ്പൂർ തുറമുഖത്തി ലുണ്ട്.
ലക്ഷദ്വീപ് യാത്ര കപ്പലിന് നങ്കൂരമിടാനുള്ള ആഴവും,യാത്രക്കാരുടെ ബഗ്ഗേജ് സ്ക്രീൻ ചെയ്യാനുള്ള സംവിധാനങ്ങളും ബേപ്പൂരിൽ ഇല്ലെന്ന് പറഞ്ഞാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റ ർ യാത്രാ കപ്പൽ നിർത്തിവെച്ചത്. ഈ തീരു മാനത്തിന് പിറകിൽ എന്തോ അജണ്ടയുണ്ട്.
ബേപ്പൂർ കാക്ക തുരുത്ത് ദ്വിപിലെയും ഭൂമി ഏറ്റെടുത്ത് തുറമുഖം ആഴം കൂട്ടി അന്താരാ ഷ്ട്ര നില വാരത്തിലാ ക്കുക . സാഗർമാല പദ്ധതിയിലൂടെ ബേപ്പൂർ തുറമുഖ വികസനം പ്രാവർ ത്തികമാക്കുന്നതിൽ കഴിഞ്ഞ 10 വർഷക്കാലം നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല.
ബേപ്പൂർ തുറമുഖത്തെ ചരക്കു നീക്കങ്ങളും ചരക്കുകപ്പലുകളുടെയും വർവ് സജീവമാ ക്കുവാൻ അടിയന്തിരമായും അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾ പൂർത്തീക രിക്കണം.
മീഞ്ചന്ത - ബേപ്പൂർ തുറമുഖ റോഡും വിക സിപ്പിക്കണം -
ബേപ്പൂർ തുറമുഖത്തേയും - മലാപറമ്പ് നാലുവരിപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് നടപ്പിലാക്കുക .
കോഴിക്കോടിൻ്റെ മുഖ മുദ്രയായിരുന്ന കടൽപാലം അതേ മോഡലിൽ പുനരുദ്ധരി ച്ച് ടൂറിസം പോയൻ്റാക്കുക .
കരിപ്പൂർ വിമാനത്താവളം
===================
കരിപ്പൂർ എയർ പോർട്ട് റൺവേ സേഫ്റ്റി ഏരിയ (രിസ) യുടെ നിർമ്മാണ പ്രവർത്തന ങ്ങൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്.
അത് കൊണ്ടാണ് വലിയ വിമാനങ്ങളുടെ സർവ്വീസുകൾ താൽക്കാലികമായി നിർത്തി വെച്ചിട്ടുള്ളത്.വലിയ വിമാന സർവീസുകൾ നിർത്തിയത് മൂലം ആയിരകണക്കിന് പ്രവാ സി യാത്രക്കാർ ദുരിതം അനുഭവിക്കുന്നു - കാർഗോ കയറ്റുമതി യും - ഇറക്കുമതിയും സുഖകരമായി നടക്കണമെങ്കിൽ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കണം.
കരിപ്പൂർ വിമാനത്താവളത്തിന്റെ കാർ - പാർ ക്കിങ്ങ് നിർമ്മാണത്തിനായി 15-50 ഏക്കർ ഭൂമി ഏറ്റെടുക്കുവാനുള്ള ഭരണാനുമതി ലഭ്യമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഏറ്റെടു ക്കുവനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.
ഭാവി വികസനം കണക്കിലെടുത്ത് എയർ പോർട്ട് അതോറിറ്റി ആവശ്യ പെടുന്ന 475 ഏക്കർ ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂർ എയർ പോർട്ട് പൂർണ്ണമായും വികസിപ്പിക്കു കയെന്ന ലക്ഷ്യം നടപ്പിലാവേണ്ടത് ഭാവിയിൽ അത്യന്താപേക്ഷികമായ കാര്യമാണ്.
രാമനാട്ടുകരയിൽ നിന്നും - കരിപ്പൂർ വിമാന ത്താവളം വരെ നാലു വരി പാത കേരള സർ ക്കാരിന്റെ പരിഗണനയിലാണെങ്കിലും കാര്യ ങ്ങൾ മുന്നോട്ട് നീങ്ങു ന്നില്ല. ഈ മേഖലയിൽ യാത്രാ ക്ലേശങ്ങൾ വർദ്ധിച്ചു വരുന്നു.
കരിപ്പൂർ വിമാനത്താവള ജംഗ്ഷനായ കൊ ളത്തൂരിൽ സ്ഥാപിക്കുവാൻ തീരുമാനമായ പ്രവേശന കവാടത്തിന്റെ രൂപകൽപ്പന തീരു വനന്തപുരത്ത് പൊതു മരാമത്ത് വകുപ്പി ന്റെ റോഡ് വിഭാഗത്തിൽ ഇഴഞ്ഞു നീങ്ങു ന്നു.
കൊളത്തൂർ ജംഗ്ഷൻ മുതൽ കരിപ്പൂർ വിമാനത്താവളം വരെയുള്ള റോഡിന്റെ നിലവാരം വളരെ മോശമാണ്. കേരളത്തി ലെ മറ്റു മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള റോഡുകളെ താര തമ്യം ചെയ്യുമ്പോൾ കരി പ്പൂർ റോഡ് വളരെ പിന്നോക്കമാണ്.
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറ ങ്ങുന്ന യാത്രക്കാർക്ക് - നെടുമ്പാശ്ശേരി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവള ത്തിൽ ഉള്ളത് പോലെ കാസർക്കോട് ഭാഗ ത്തേക്കും -പാലക്കാട് - മലപ്പുറം - തുശ്ശൂർ ഭാഗങ്ങളിലേക്കുമുള്ള കെ.എസ്. ആർ.ടി. സി. ബസ്സ് സർവീസുകൾ പ്രഖ്യാപിക്കണം -കരിപ്പൂർ വിമാന ത്താവത്തിനടുത്തായി കെ.എസ്. ആർ.ടി.സി ഹബ്ബ് സ്ഥാപിക്കണം.
കോഴിക്കോടിന്റെ മെട്രോ റെയിൽ
=========================
2031 ൽ 5 മില്യൻ ജനസംഖ്യയാകുന്ന നഗര ത്തിൽ മെട്രോ ഉടനടി നടപ്പിലാക്കുക .
സൈബർ പാർക്കിൽ വികസനം ത്വരിത്വ പ്പെടുത്തുക .അടിസ്ഥാന സൗകര്യം,കെട്ടിടം ഇല്ലാത്തതു കാരണം പല കമ്പനികളും കോഴിക്കോട്ടേക്ക് വരാൻ വിമുഖത കാണി ക്കുന്നു .
പ്രഖ്യാപനം നടത്തിയ 1000 കോടിയുടെ കാനോലി കനാൽ വികസനം ഉടനടി നടപ്പി ലാക്കുക .
75 കോടി മുടക്കി കോഴിക്കോട് മാവൂർ റോഡിൽ സ്ഥാപിച്ച കെ.എസ്.ആർ.ടി.സി കെട്ടിട സമുഛയം വർഷം 10 കഴിഞ്ഞിട്ടും നോക്കു കുത്തിയായി നിൽക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷി ക്കുക ,കെട്ടിടം പിഴവ് നികത്തി പൊതുജന ത്തിന് തുറന്ന് കൊടുക്കുക .
കോഴിക്കോട് റെയിൽവെ സ്റ്റേഷൻ
==========================
റെയിൽവെ പിറ്റ്ലൈ നിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുക .ഇഴഞ്ഞു നീങ്ങുന്ന റെയിൽ വേസ്റ്റേഷൻ വികസന പദ്ധതി വേഗ ത്തിലാകുക .
വെസ്റ്റ്ഹിൽ സ്റ്റേഷൻ കോഴിക്കോട് നോർ ത്തായും , കോഴിക്കോട് റെയിൽവെ സ്റ്റേഷ ൻ, കോഴിക്കോട് സെൻട്രൽ ആയും ,ഫറോ ക്ക് റെയിൽവെ സ്റ്റേഷൻ കാലിക്കറ്റ് എയർ പോർട്ട് സ്റ്റേഷനായും പേര് മാറ്റുക .
എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായി രുന്ന കാലത്താണ് ചാലിയത്ത് NIRDESH പദ്ധതിക്കായി കോടികൾ മുടക്കി സ്ഥലം ഏറ്റെടുത്തത്. പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് വഴി ഒരുങ്ങുന്ന പദ്ധതിയാണ് നിർദേശ് .കേന്ദ്രസർക്കാരുമായിബന്ധപ്പെട്ട് നിർദേശ് സാക്ഷാൽക്കരിക്കണം.
കിനാലൂരിൽ എയിംസ്
================
AIIMS പദ്ധതിക്കാ യി കിനാലൂരിൽ 200 ഏക്കർ ഭൂമി വിട്ടു നൽകാൻ തീരുമാനിച്ചിട്ട് വർഷങ്ങളായി. എയിംസ് കോഴിക്കോട്ട് കിനാലൂരിൽ തന്നെ സ്ഥാപിക്കുവാൻ കേന്ദ്ര സർക്കാറുമായി സമ്മർദ്ധം ചെലുത്തണം.
നഗരത്തിലെ വാഹന പാർക്കിംഗ് പ്രശനം പരിഹരിക്കാനായി, നിർദ്ദേശിക്കപ്പെട്ട പാർ ക്കിംഗ് പളാസകൾ ഉടനടി നടപ്പിലാക്കുക, പാർക്കിങ്ങ് സമുഛയം സ്ഥാപിക്കുവാനായി കോഴിക്കോട്ടെ മിഠായി തെരുവിൽ ഒരു കെട്ടി ടം പൊളി ച്ചു മാറ്റിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും കോഴിക്കോട് നഗരസഭ ഇത് സംബന്ധിച്ച് ഒന്നും ചെയ്യുന്നില്ല.
കോഴിക്കോട്ടെ ടാഗോർ സെൻ്റിനറി ഹാളിൻ്റെ പണി വേഗത്തിലാക്കുക .
മാവൂരിലെ ഗ്വോളിയോർ റയൺസിന്റെ അന്യാധീനപ്പെട്ട് കിടക്കുന്ന ഏക്കർ കണക്കി നുള്ള ഭൂമി ഏറ്റെടുത്ത് വ്യവസായ സംരംഭം നടത്തുക.
മലാപ്പറമ്പിലെ നിർദിഷ്ട മൊബിലിറ്റി ഹബ് പദ്ധതി വേഗത്തിൽ നടപ്പിലാക്കുക .
അടിവാരം - ലക്കിടി റോപ്പ് -വേ പദ്ധതി നടപ്പിലാക്കുക .*
പ്രാരംഭ സർവെ കഴിഞ്ഞ കൊയിലാണ്ടി- വയനാട് - മൈസൂർ റെയിൽ പദ്ധതി നട പ്പിലാക്കുക . ഇത് വയനാടിൻ്റെയും കോഴി ക്കോടിൻ്റെയും ടൂറിസം ,യാത്രാ സൗകര്യങ്ങ ൾ വർദ്ധിപ്പിക്കും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് / ഫുട്ബോൾ സ്റ്റേഡിയങ്ങൾ നഗരത്തിനോ ടടുത്ത് നിർമ്മിക്കുക .
Waste management പദ്ധതി കോർപ്പറേഷ നിൽ അത്ര പ്രയോഗികല്ല , ചില വേയ്സ്റ്റുക ൾ എടുക്കാൻ മാസങ്ങളോളം കാത്തിരി ക്കണം . Waste management പദ്ധതി, കേര ളത്തിന് പുറത്തുള്ള നഗരങ്ങളിലേത് പോലെ , ജനങ്ങൾക്ക് ഏറ്റവും ഉപയോഗ പ്രദമായ നിലയിലേക്ക് എത്തിക്കണം
( ഗോവ, ഡൽഹി എന്നിവടങ്ങളിൽ ഏത് Waste ഉം എല്ലാ ദിവസവും വീട്ടിൽ വന്ന് എടുക്കുന്നു . ഡൽഹിയിൽ ഫ്രീയായിട്ടും ഗോവയിൽ ഒരു വർഷം 420 രൂപയും ഇതി നായി വസൂലാക്കുന്നു. എന്നാൽ ഏറ്റവും കൂടുതൽ വീട് നികുതി വാങ്ങുന്ന സംസ്ഥാന മാണ് കേരളം എന്നു കൂടി ഓർമ്മിപ്പിക്കുന്നു .
11/05/2026
കേരള മുഖ്യമന്ത്രി പണിയെടുത്തവന് കൂലി കൊടുക്കുന്നതി ൽ ഹൈക്കമാന്റ് മാറ്റം വരുത്തുകയില്ലെന്ന് തന്നെയാണ് ലഭ്യമായ വിവരങ്ങൾ,
വി.ഡി.സതീശനെ മാറ്റി നിർത്തി രണ്ടു ഉപതെ ര ഞ്ഞെടുപ്പുകൾ സൃഷ്ടിക്കുവാൻ ഹൈക്കമാന്റിന്റെ മണ്ടയിൽ ചാണകം അല്ലല്ലോ?
നിലവിലെ അനിശ്ചി താവസ്ഥയും, കോൺ ഗ്രസ്സ് എം.എൽ.എമാ രുടെ വി.ഡി.സതീശൻ
വിരുദ്ധ നിലപാടും കേരളത്തിലെ ജനങ്ങ ൾക്കിടയിൽ യു.ഡി.എ ഫിന്റെ ഗ്രാഫ് കുത്ത നെ തകർന്നടിഞ്ഞി രിക്കുന്നു.
കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ച് വീണ്ടും ജനവിതി നേടിയാൽ പത്ത് എണ്ണം പോലും ജയിച്ച് കയറി വരില്ല.
ഇവിടെ ലീഗിന്റെ ശക്തമായ നിലപാട് അനിവാര്യമായ സമയമാണിപ്പോൾ - ലീഗ് സഖ്യമില്ലാതെ കാസർക്കോട് നിന്ന് മുതൽ പാറശ്ശാല വരെ യുള്ള മണ്ഡലങ്ങളിൽ
കോൺഗ്രസ്സ് സ്ഥാനാർ ത്ഥികൾ എത്രയെണ്ണംജയിച്ചു കയറും.
എല്ലാ കാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ച് മുന്നോട്ടു പോകുന്ന മുസ്ലിംലീഗ് മന്ത്രിമാ രുടെ ചർച്ചകളും തീരുമാനങ്ങളിലേക്കും
കടക്കാത്തത് ഒരു സൂചനയാണ്.
വി.ഡി.സതീശനെ തന്നെ മുഖ്യമന്ത്രിയാ ക്കണമെന്ന നിലപാട്ഹൈക്കമാണ്ടിനെ ലീഗ് നേതൃത്വം ശക്ത മായി അറിയിച്ചതാണ്.
പി.കെ.കുഞ്ഞാലികുട്ടിയും -സാദിക്കലി തങ്ങളും - ഡൽഹിയി ൽ നിന്നും ഹാരിസ് ബീരാൻ എം.പി.യെ വിളിച്ചു വരുത്തിയാണ് ഹൈക്കമാന്റിനെ നേരിട്ട് കണ്ടത്. പ്രിയങ്കാ ഗാന്ധിയോടും നിലപാട് അറിയിച്ചിട്ടു ണ്ട്.
വി.ഡി.സതീശനെ അവഗണിച്ചാൽ ലീഗ്
അടക്കമുള്ള ഘടകക ക്ഷികൾ മന്ത്രിസഭയി ൽ ചേരാതെ നിയമ സഭയിൽ പ്രത്യേക ബ്ലോക്കായി നില കൊള്ളാനുള്ള തീരുമാനം സ്വീകരിക്കണം.
വി.ഡി.സതീശൻ എന്ന കേരളം കണ്ട മികച്ച രാഷ്ട്രീയ ചാണക്യൻഈ ആഴ്ച തന്നെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യു മെന്ന് തന്നെയാണ് പ്രതീക്ഷ.
കേരളത്തിലെ ജനവി കാരത്തിന് വിരുദ്ധമാ യാണ് തീരുമാനമെങ്കി ൽ 2029 ൽ നടക്കാനി രിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മല പ്പുറത്തെ രണ്ട് സീറ്റുകൾ ഒഴിച്ച് ബാക്കിയെ ല്ലാം ഗ്യസാവും - അതോടെ കേരളവും - പ ഞ്ചാബ്, മധപ്രദേശ്, രാജസ്ഥാൻ മോഡ ലായി മാറും.
രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിക്കാനു ള്ള അവസരം ഉണ്ടാവാതിരിക്കട്ടെ!!!
Click here to claim your Sponsored Listing.