JSC Media

JSC Media

Share

Jacobite Syrian Church
യാക്കോബായ സുറിയാനി സഭയിലെ വിശ്വാസികളുടെ ഒരു കൂട്ടായ്മ

08/11/2025

*യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കീഴിൽ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ്‌ ജോസഫ് ബാവയുടെ ആത്മീയ നിയന്ത്രണത്തിൽ ലഹരി വിമോചന കേന്ദ്രം ആരംഭിക്കുന്നു.*

*ആരക്കുന്നം - വട്ടപ്പാറയിൽ 2025 നവംബർ 10 തിങ്കളാഴ്ച* വൈകുന്നേരം 3.30 ഉത്ഘാടനം നിർവഹിക്കുന്നു. ശ്രേഷ്‌ഠ ബാവയോടൊപ്പം സഭയിലെ അഭിവന്ദ്യ പിതാക്കന്മാർ, വൈദികർ, സഭാഭാരവാഹികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാർ പങ്കെടുക്കുന്നു.
മികച്ച പ്രഭാഷകനും, എഴുത്തുകാരനും, സംസ്‌കാരിക നായകനും ആയ *സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി* പ്രധാന സന്ദേശം നൽകും. ശ്രീ അനൂപ് ജേക്കബ് MLA, എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. കെ. ർ. ജയകുമാർ, ജസ്റ്റിസ് നാരായണകുറുപ്പ് തുടങ്ങിയവർ സംബന്ധിക്കും.
*ജാതി മത ഭേതമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു.*
കൂടുതൽ വിവരങ്ങൾക്ക്
+917907416536

03/10/2025

Opening Soon.....

17/07/2025

എ.ഡി 302- ൽ റോമൻ സാമ്രാജ്യത്തിലെ ലൈക്കാനിയ എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലായിരുന്നു മാർ കുര്യാക്കോസ് സഹദ ജനിച്ചത്. കുര്യാക്കോസ് സഹദായുടെ മാതാവായ യൂലീത്തിയുടെ കുടുംബത്തിന് രാജകുടുംബവുമായി അത്ര ആകന്നതല്ലാത്ത ഒരു നല്ല ബന്ധം ഉണ്ടായിരുന്നു. കുരിയാക്കോസ് സഹദായുടെ പിതാവ് റോമൻ സൈന്യത്തിലെ ഒരു സൈന്യാധിപൻ ആയിരുന്നു. കുര്യാക്കോസ് സഹദാ ജനിച്ച് കുറച്ചു മാസങ്ങൾക്കകം തന്നെ പിതാവ് മരണപ്പെട്ടു. വിധവയായ യൂലിത്തിയുടെ സംരക്ഷണത്തിൽ ആണ് കുഞ്ഞ് കുറിയാക്കോസ് പിന്നീടുള്ള കാലം വളർന്നുവന്നത്. യൂലീത്തി കർത്താവിൽ വളരെ ഭക്തിയുള്ളവൾ ആയിരുന്നു. ദിവസത്തിന്റെ നല്ലൊരുഭാഗവും പ്രാർത്ഥനയിലും ഉപവാസത്തിലും കഴിച്ചുകൂട്ടിയ യൂലിത്തി ദരിദ്രരെ സഹായിക്കുന്നതിലും ആല്മീയമായ ആനന്ദം കണ്ടെത്തിയിരുന്നു. അവൾ തന്റെ മകനെയും ദൈവാശ്രയതിലും വിശുദ്ധിയിലും പ്രാർത്ഥനാ ജീവിതത്തിലും വളർത്തി കൊണ്ടുവന്നു.ഒരു ക്രിസ്ത്യാനി ആയി ജീവിക്കുക എന്നത് റോമാ സാമ്രാജ്യത്തിൽ ആ കാലഘട്ടത്തിൽ വളരെയധികം പ്രയാസകരമായിരുന്നു. കൂടാതെ ക്രൈസ്തവരെ ഏറ്റവും കൂടുതൽ പീഡനത്തിന് വിധേയമാക്കിയ ഡയോക്ലീഷൻ ചക്രവർത്തിയുടെ ഭരണ കാലഘട്ടമായിരുന്നു അവരുടെത്. ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്തു തന്നെ ആയിരുന്നു വിശുദ്ധ ഗീവർഗീസ് സഹദാ ഉൾപ്പെടെയുള്ള ഒട്ടനവധി വിശുദ്ധന്മാർ ക്രിസ്തുവിനുവേണ്ടി രക്തസാക്ഷി മരണം വരിച്ചതും. യൂലിത്തിയേയും ഡയോക്ലീഷൻ ചക്രവർത്തി വളരെയധികം പീഡനങ്ങൾക്ക് വിധേയമാക്കി. പീഡനങ്ങളിൽ സഹികെട്ട യൂലിത്തി തന്റെ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകനെയും തന്റെ പരിചാരികമാരായ രണ്ട് സ്ത്രീകളെയും കൂട്ടി അവിടെ നിന്നും നാടുവിട്ടു. അവർ ജീവരക്ഷാർതം സെലൂക്യയിൽ എത്തിച്ചേർന്നു. അവിടെയും അവർ പീഡനത്തിന് വിധേയരായതിനാൽ അന്ത്യോക്യയിലെ തർസോസിലേക്ക് ഓടി പോയി. അവിടെയും അവർക്ക് ശരണം ലഭിച്ചില്ല. തർസോസിലെ റോമൻ ഗവർണർ അലക്സാണ്ടർ ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു. ചക്രവർത്തിയെ സന്തോഷിപ്പിക്കുന്ന അതിനായി ആയി ഗവർണർ ക്രിസ്ത്യാനികളെ വളരെയധികം കഷ്ടപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവിടെവച്ച് പടയാളികളാൽ പിടിക്കപ്പെട്ട യൂലിത്തി കഠിനമായ ശിക്ഷകൾക്ക് വിധേയ ആയിതീർന്നു. ക്രിസ്തുവിനെ തള്ളിപ്പറയുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്താൽ പീഡനങ്ങളിൽ നിന്നും അവരെ മോചിപ്പിക്കാമെന്ന് ചക്രവർത്തി വാക്ക് പറഞ്ഞെങ്കിലും, തന്റെ രക്ഷകനും ദൈവവുമായ യേശു ക്രിസ്തുവിനെ തള്ളി പറയുവാൻ ആ വിശുദ്ധ തയ്യാറായില്ല. അവൾ ചക്രവർത്തിയോട് മറുപടിയായി പറഞ്ഞത്, തന്റെ മൂന്ന് വയസു മാത്രം പ്രായമുള്ള മകൻ നഗരത്തിൽ തന്നെ പിടിച്ച സ്ഥലത്ത് എവിടെയെങ്കിലും കാണും എന്നും, അവനെ അന്വേഷിച്ചു കണ്ടെത്തി തന്റെ അടുക്കൽ കൊണ്ടുവരികയും, യേശുക്രിസ്തുവിനെ ഉപേക്ഷിക്കാൻ ആ മകൻ പറയുകയും ആണെങ്കിൽ താൻ അത് ചെയ്യാമെന്ന് ചക്രവർത്തിക്ക് വാക്കുകൊടുത്തു. ഇതിൻപ്രകാരം ചക്രവർത്തി പടയാളികളെ അയയ്ക്കുകയും കുറിയാക്കോസ് സഹദായെ പിടിച്ചു കൊണ്ടു വരികയും ചെയ്തു. ചക്രവർത്തിയുടെ ചോദ്യത്തിന് കുര്യാക്കോസ് സഹദാ ഒരിക്കലും താൻ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും, വിഗ്രഹങ്ങളെ ആരാധിക്കുകയില്ല എന്നും ചക്രവർത്തിയുടെ മുഖത്തുനോക്കി പറഞ്ഞപ്പോൾ ചക്രവർത്തി ശരിക്കും അപമാനിതനായി. മൂന്നു വയസു മാത്രമുള്ള ഉള്ള കുര്യാക്കോസ് എന്ന ആ പിഞ്ചു കുഞ്ഞിനെ പീഡിപിക്കുന്നതിനായി ചക്രവർത്തി പടയാളികളെ ഏൽപ്പിച്ചു. പടയാളികൾ ആ കുരുന്നിനെ പൊതിരെ തല്ലി. എങ്കിലും, അടിച്ച പാട്ടുകളെല്ലാം തന്നെ വളരെ വേഗം മാഞ്ഞു പോകുന്നത് കണ്ടു ചക്രവർത്തി അൽഭുതപ്പെട്ടു. പിന്നീട് ആ ദുഷ്ടനമാർ കുഞ്ഞു സഹദായുടെ തലയിൽ തീക്കനലുകൾ വാരിവച്ചു എന്നാൽ ആ തീക്കനലുകൾ മിന്നിത്തിളങ്ങുന്ന ഒരു കിരീടമായി പ്രശോഭിക്കുകയാണ് ഉണ്ടായത്. ഇവ കണ്ട് കോപിഷ്ഠനായ ചക്രവർത്തി ആ കുഞ്ഞിന്റെ ശരീരത്തിൽ ആണികൾ അടിച്ച് കയറ്റുവാൻ ആവശ്യപ്പെട്ടു. പടയാളികൾ കല്പന പോലെ തന്നെ ചെയ്തു. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ തുളച്ച് കയറിയ ഓരോ ആണിയും ചക്രവർത്തിയുടെ കഴുത്തിൽ ചെന്ന് കയറുന്ന അനുഭവമുണ്ടായി. ചക്രവർത്തി ഒരു മൂന്നു വയസ്സുള്ള കുഞ്ഞിന് മുമ്പിൽ പൂർണ പരാജിതനായി, അപമാനിതനായി തീർന്ന ജാള്യത മറക്കാൻ അവന്റെ അമ്മയായ യൂലിത്തിയെ ഉപദ്രവിക്കുവാൻ തുടങ്ങി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുനിന്ന കുഞ്ഞ് കുര്യാക്കോസിന് സഹിക്കാൻ കഴിയാതെ നിലവിക്കുകയും , അന്നയുടെ അരുകിൽ ഓടിയെത്താൻ ശ്രമിക്കുന്നതിനിടെ, അവന്റെ കൈ ഉയർത്തിയപ്പോൾ അറിയാതെ ചക്രവർത്തിയുടെ മുഖത്ത് നഖംകൊണ്ട് മുറിയുവാൻ ഇടയായി. കലി കയറിയ ചക്രവർത്തി കുഞ്ഞു കുറിയാക്കോസിനെ കാലിൽ പിടിച്ച് നിലത്തേക്ക് എറിഞ്ഞു. കുരിയാക്കോസ് സഹദായുടെ തലപൊട്ടി തൽക്ഷണം മരണമടഞ്ഞു. ഇത് കണ്ടുനിന്ന മാതാവായ യൂലീത്തി ദൈവാത്മാവിൽ നിറഞ്ഞ് ഉച്ചത്തിൽ ദൈവത്തിനു സ്തോത്രം ഗാനം പാടി. തന്റെ പിഞ്ചോമനയെ ദൈവത്തിന്റെ സഹേദൻന്മാരുടെ ഗണത്തിൽ ഉൾപെടുത്തിയല്ലോ. തന്റെ പെന്നുമോന് ഇത്ര മഹത്തരമായ ഒരു സ്ഥാനം ദൈവം നൽകിയതിൽ ആ അമ്മ ദൈവത്തിനു സ്തുതി പാടി. ഇത് കേട്ടു നിന്ന ചക്രവർത്തി കൂടുതൽ കോപാക്രാന്തനായി അലറിവിളിച്ചു. യൂലിത്തിയെ ശിരഛേദം ചെയ്യുവാൻ ഉത്തരവിട്ടു. വളരെയധികം പീഡിപ്പിച്ചശേഷം യൂലിത്തിയെ പടയാളികൾ ശിരച്ഛേദം ചെയ്തു വധിച്ചു. അന്ന് രാത്രിയായപ്പോൾ അവളുടെ രണ്ട് പരിചാരികമാരായ സ്ത്രീകൾ ചെന്ന് വിശുദ്ധ കുര്യാക്കോസ് സഹദായുടേയും അവന്റെ മാതാവായ വിശുദ്ധ യൂലിത്തിയുടേയും മൃതശരീരങ്ങൾ അടുത്തുള്ള ഒരു ഗുഹയിൽ ഒളിപ്പിച്ചു വെച്ചു. A.D 305 ജൂലൈ 15 ആയിരുന്നു ഈ വിശുദ്ധർ ക്രിസ്തുവിനായി അറുക്കപ്പെട്ടത്.ആയതിനാൽ പരിശുദ്ധ സുറിയാനി സഭ ജൂലൈ 15 വിശുദ്ധ കുര്യാക്കോസ് സഹദായുടേയും വിശുദ്ധ യൂലിത്തിയുടെയും ഓർമ്മപെരുന്നാൾ ജൂലൈ മാസം പതിനഞ്ചാം തിയ്യതി ആചരിച്ചുവരുന്നു.

Want your place of worship to be the top-listed Place Of Worship in Kochi?
Click here to claim your Sponsored Listing.

Website

Address


Kochi
683565

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 11am - 5pm
Sunday 11am - 5pm