AUTO BEATS

AUTO BEATS

Share

if you are a fan of automobile just like on it

27/07/2017

ഇന്ധന ക്ഷമത കൂട്ടാം ചില പോടിക്കൈകൾ വഴി

പെട്രോളിന്റെയും ഡീസലിന്റെയും വില കയറുന്നതല്ലാതെ ഒരിയ്ക്കലും ഇറങ്ങുന്നില്ല. കുറെ വാങ്ങി വയ്ക്കാം എന്ന് വിചാരിച്ചാല്‍ നടക്കുകയുമില്ല. അപ്പോള്‍ ചെയ്യാവുന്നത് കൂടുതല്‍ ഇന്ധന ക്ഷമത ഉള്ള വാഹനം വാങ്ങുക, വാങ്ങിയ വാഹനത്തിന്റെ ഇന്ധന ക്ഷമത കുറയാതെ നോക്കുക എന്നിവയാണ്.
ഇന്ധന ക്ഷമത കൂട്ടാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. കാറിന് മാത്രമല്ല മറ്റ് വാഹനങ്ങളുടെ ഇന്ധന ക്ഷമത കൂട്ടാനും ഈ മാര്‍ഗങ്ങള്‍ സഹായകമാവും.

ടയര്‍ പ്രഷര്‍ നോക്കുക

കൃത്യമായി ടയറുകളുടെ പ്രഷര്‍ നോക്കണം. ടയറിന്റെ പ്രഷര്‍ കുറഞ്ഞാല്‍ വാഹനം ഓടാന്‍ കൂടുതല്‍ ഇന്ധനം ഉപയോഗിയ്ക്കും. ടയറുകളില്‍ കൃത്യമായ പ്രഷര്‍ ഉണ്ടെങ്കില്‍ ഇന്ധന ക്ഷമത 3.3 കൂട്ടാന്‍ സഹായകമാവും.

വാഹനത്തിലെ ഭാരം കുറയ്ക്കുക

ഡിക്കിയില്‍ അനാവശ്യമായ സാധനങ്ങള്‍ ഒരിയ്ക്കലും വയ്ക്കാതിരിയ്ക്കുക. അധികം കയറ്റുന്ന ഓരോ 45 കിലോഗ്രാമും ഇന്ധന ക്ഷമത 1-2 ശതമാനം വരെ കുറയ്ക്കും.
മിതമായ വേഗത
വേഗത്തില്‍ ഓടിച്ചാല്‍ ഇന്ധനം കുറച്ച് മതി എന്ന് കരുതുന്നവരുണ്ട്. ഇത് ഒട്ടും തന്നെ ശരിയല്ല. വാഹനത്തിന്റെ ഉല്പാദകര്‍ നിര്‍ദ്ദേശിയ്ക്കുന്ന വേഗതയില്‍ സ്ഥിരമായി ഓട്ടിയ്ക്കുന്നത് ഇന്ധന ക്ഷമത കൂട്ടാന്‍ സഹായകമാവും. നിര്‍ദ്ദേശിയ്ക്കപ്പെട്ടിട്ടുള്ള വേഗതയെക്കാള്‍ അഞ്ച് ശതമാനം കൂട്ടി ഓടിച്ചാല്‍ ഇന്ധന ക്ഷമത 23 ശതമാനം വരെ കുറയും. ഇടയ്ക്കിടെ പെട്ടെന്ന ആക്സിലറേറ്റ് ചെയ്യുന്നതും കൂടുതല്‍ ഇന്ധനം ഉപയോഗിയ്ക്കാന്‍ കാരണമാവും. വാഹനം വേഗത്തിലാക്കുന്നത് പതുക്കെ ആയിരിയ്ക്കണം.
ഇന്ധന ഗുണ മേന്മയും മൈലേജും
വിലകൂടിയ പെട്രോള്‍, ഡീസല്‍ ഇനങ്ങള്‍ ഉപയോഗിയ്ക്കുന്നത് ഇന്ധന ക്ഷമത കൂട്ടുമെന്നാണ് പൊതു വിശ്വാസം. പെട്രോള്‍ പമ്പിലെ തൊഴിലാളികള്‍ നിങ്ങളെ അങ്ങനെ ധരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യും. പക്ഷേ ഇത് ഇന്ധന ക്ഷമത കൂട്ടണമെന്നില്ല. എപ്പോഴും നിര്‍മാതാക്കള്‍ നിര്‍ദ്ദേശിയ്ക്കുന്ന ഗ്രേഡിലുള്ള ഇന്ധനം ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
ഉയര്‍ന്ന ഒക്ടേന്‍ ഇന്ധനം നിങ്ങളുടെ പണം നഷ്ടപ്പെടുത്താനേ സഹായിയ്ക്കുകയുള്ളു. ഒരുപക്ഷേ ഇത് എഞ്ചിനെ തകരാറിലാക്കാനും ഇടയാക്കിയേയ്ക്കും. എന്തായാലും എപ്പോഴും ഒരേ ബ്രാന്റിലെ ഇന്ധനം ഉപയോഗിയ്ക്കുന്നതായിരിയ്ക്കും നല്ലത്. ഒക്ടേന്‍ റേറ്റിംഗിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിയ്ക്കൂ.

എഞ്ചിന്‍ ട്യൂണ്‍ ചെയ്യൂ

എപ്പോഴും എഞ്ചിന്‍ നന്നായി ട്യൂണ്‍ ചെയ്ത് സൂക്ഷിച്ചാല്‍ നാല് ശതമാനം വരെ ഇന്ധന ക്ഷമത കൂട്ടാന്‍ കഴിയും. സമയാ സമയങ്ങളില്‍ എഞ്ചിനിലെ ഓയില്‍ മാറ്റാന്‍ ഒരിയ്ക്കലും മറക്കാതിരിയ്ക്കുക. നിര്‍മാതാക്കള്‍ മാനുവലില്‍ പറയുന്നതനുസരിച്ചുള്ള സര്‍വീസിംഗ് രീതികള്‍ എപ്പോഴും സ്വീകരിയ്ക്കുക.

എയര്‍ ഫില്‍റ്ററുകള്‍ വൃത്തിയാക്കുക

എയര്‍ ഫില്‍റ്ററില്‍ ചിലപ്പോള്‍ നിങ്ങളുടെ എഞ്ചിനെ തകരാറിലാക്കുന്ന വസ്തുക്കള്‍ ഉണ്ടായെന്ന് വരാം. അതുകൊണ്ട് കൃത്യമായി എയര്‍ ഫില്‍റ്റര്‍ വൃത്തിയാക്കുക. എയര്‍ ഫില്‍റ്ററിന്റെ ഗുണ മേന്മ കുറഞ്ഞാല്‍ അത് മാറ്റുന്നത് വൈകിയ്ക്കാതിരിയ്ക്കുക. മോശപ്പെട്ട എയര്‍ ഫില്‍റ്ററ്‍ ഇന്ധന ക്ഷമത 10 ശതമാനം കണ്ട് കുറയ്ക്കും.

കാര്‍ ജനാല അടയ്ക്കുക

തുറന്ന കാര്‍ ജനാലകളുമായി യാത്ര ചെയ്യുന്നത് മൈലേജ് കുറയാന്‍ കാരണാവും. ഹൈ വേകളില്‍ എസി ഇട്ട് വാഹനം ഓടിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ധനം, ജനാല തുറന്നിട്ട് വാഹനം ഓടിയ്ക്കുമ്പോള്‍ ചെലവാകും. പക്ഷേ നാം പൊതുവേ ഇന്ധനം ലാഭിയ്ക്കാനായി എസി ഇല്ലാതെ ഹൈവേകളില്‍ വാഹനം ഓടിയ്ക്കുക പതിവാണ്. ഇനി വിഷമിയ്ക്കണ്ട. നിങ്ങള്‍ ഒരു ദീര്‍ഘ യാത്രയിലാണെങ്കില്‍ ജനാലകള്‍ അടച്ചോളൂ, എസി ഓണ്‍ ആക്കിക്കോളൂ. എസി ഓണ്‍ ചെയ്യുന്നത് ഇന്ധന ക്ഷമത കൂട്ടുമെന്നത് സത്യമാണ്. അതുകൊണ്ട് യുക്തി യുക്തമായ രീതിയില്‍ എസി ഉപയോഗിയ്ക്കൂ.

സ്പാര്‍ക്ക് പ്ലഗ് ക്ലീന്‍ ചെയ്യൂ

കാറിന്റെ സ്പാര്‍ക്ക് പ്ലഗ്ഗുകല്‍ നല്ല കണ്ടിഷനിലുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടത് എപ്പോഴും അത്യാവശ്യമാണ്. കാര്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചതനുസരിച്ച് പ്ലഗ്ഗുകളും അതിനോട് അനുബന്ധിച്ചുള്ള വയറുകളും ശരിയാം വണ്ണം സൂക്ഷിയ്ക്കുകുയും വേണ്ട സമയത്ത് മാറ്റുകുയും ചെയ്യണം.
ഇത് എല്ലാ സിലിണ്ടറുകളുടെ ഫയറിംഗും ക്രമവും കൃത്യവുമായി നില നിറുത്തും. ഇതും മൈലേജ് കൂട്ടാന്‍ അത്യാവശ്യമാണ്.

നിങ്ങല്‍ ക്ലച്ച് ഡ്രൈവര്‍ ആവരുത് !

വാഹനം സ്വതന്ത്രമായി ഓടുമ്പോള്‍ ക്ലച്ചില്‍ നിന്ന് കാല് മാറ്റുക. കാല്‍ ക്ലച്ചിലാണെങ്കില്‍ നിങ്ങള്‍ അറിയാതെ ആ ലിവറില്‍ സമ്മര്‍ദ്ദം ഉണ്ടാവും. അത് മൈലേജ് കുറയ്ക്കും എന്ന് മാത്രമല്ല ക്ലച്ച് പ്ലേറ്റിന് പെട്ടെന്ന തേയ്മാനം ഉണ്ടാവാനും കാരണമാവും. ക്ലച്ച് പ്ലേറ്റ് മാറ്റുന്നത് അത്ര ചെലവ് കുറഞ്ഞ കാര്യമല്ലെന്ന് ഒര്‍മ്മിയ്ക്കുക.

കാര്‍ ഷോറൂം കണ്ടിഷനില്‍

കാര്‍ എപ്പോഴും ഷൊ റൂം കണ്ടിഷനില്‍ സൂക്ഷിയ്ക്കുക.അനാവശ്യമായി കാറില്‍ വരുത്തുന്ന മാറ്റങ്ങളും ഇന്ധന ക്ഷമതയെ ബാധിയ്ക്കും. വീതി കൂടിയ ടയറുകള്‍, ഡിഫ്യൂസറുകള്‍ ഒക്കെ മൈലേജ് കുറയ്ക്കാനേ സഹായിയ്ക്കൂ.

വിലകൂടല്‍ മാത്രമല്ല ഇന്ധനം കുറച്ച് ഉപയോഗിയ്ക്കാന്‍ പ്രചോദകമാവുന്ന കാര്യം. ലോകത്ത് ഇന്ധനം ലഭ്യമാവുന്ന ഹൈഡ്രോ കാര്‍ബണ്‍ ശേഖരം തന്നെ വളരെ വേഗം കുറഞ്ഞ് വരുകയാണ്. ഇത് വരും കാലങ്ങളില്‍ ഇന്ധന വില ഇനിയും കൂട്ടും. ഒപ്പം അടുത്ത തലമുറയ്ക്ക് ഉപയോഗിയ്ക്കാന്‍ ഇന്ധനം ഉണ്ടാവുമോയെന്ന് തന്ന പറയാനാവാത്തതാണ് ഇപ്പോഴത്തെ അവസ്ഥ.

Photos 09/04/2017

ലംബോര്‍ഗിനിയുടെ ചരിത്രം

വടക്കന്‍ ഇറ്റലിയില്‍ ജീവിതചെലവുകള്‍ക്ക് വേണ്ടി കഷ്ട്ടപെട്ടിരുന്ന പാവപെട്ട ഒരു കര്‍ഷക കുടുംബത്തില്‍ 1916, ഏപ്രില്‍ 28 നാണ് ഫെറുച്ചിയോ ലംബോര്‍ഗിനി (Feruccio Lamborgini) ജനിച്ചത്. ഒരുപാട് കാലത്തെ ആഗ്രഹത്തിനുശേഷം ലംബോര്‍ഗിനിയുടെ അച്ഛന്‍ ഒരു ട്രാക്ടര്‍ വാങ്ങി. യന്ത്രങ്ങളുടെ പ്രവര്‍ത്തനനങ്ങളില്‍ താല്‍പര്യം ഉണ്ടായിരുന്ന ലംബോര്‍ഗിനിയായിരുന്നു അച്ഛന്റെ ട്രാക്ടറുകളുടെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നത്. മകന്‍റെ യന്ത്രങ്ങലോടുള്ള അഭിനിവേശം കണ്ട അച്ഛന്‍ അവന്‍റെ ഇഷ്ട്ടത്തിനു യോജിച്ച ഒരു എഞ്ചിനീയര്‍ ആക്കാന്‍ തീരുമാനിച്ചു.

പഠനശേഷം 1940 ല്‍ ഇറ്റാലിയന്‍ വ്യോമസേനയില്‍ മെക്കാനിക്ക് ആയി ചേര്‍ന്ന ലംബോര്‍ഗിനി ഒരു തവണ യുദ്ധ തടവുകാരനായി പിടിക്കപെട്ടു. യുദ്ധം അവസാനിച്ച് സ്വദേശത്തില്‍ തിരിച്ചെത്തിയ ലംബോര്‍ഗിനി യുദ്ധത്തില്‍ അതികമായി വന്ന മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെറിയ ട്രാക്ടറുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. 1950-കളോടെ ഗുണമേന്മയുള്ള ട്രാക്ടറുകളുടെ നിര്‍മാണത്തിലൂടെ ലംബോര്‍ഗിനി കോടീശ്വരനായി. സ്പോര്‍ട്സ് കാറുകളുടെ ആരാധകനായിരുന്ന ലംബോര്‍ഗിനി അക്കാലത്ത് Mercedes-Benz 300SL, Jaguar E-Type coupé, Maserati 3500 GTs തുടങ്ങിയ നിരവധി കാറുകള്‍ സ്വന്തമാക്കിയിരുന്നു. അക്കാലത്ത് ഇറങ്ങിയ ഫെരാരിക്ക് ചില പ്രശ്ങ്ങള്‍ ഉള്ളതായി ലംബോര്‍ഗിനി ശ്രദ്ധിച്ചിരുന്നു. പ്രധാനമായും ക്ലച്ചിനായിരുന്നു പ്രശ്നം. തന്‍റെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ലംബോര്‍ഗിനി തന്‍റെ ഫെരാരിയുടെ പ്രശ്ങ്ങള്‍ തീര്‍ത്തു. ഈ പ്രശ്ങ്ങളും അതിനുള്ള പരിഹാരവും ലംബോര്‍ഗിനി ഫെരാരിയുടെ സ്ഥാപകനായ എന്സോ ഫെരാരി (Enzo Ferrari) യെ അറിയിച്ചെങ്കിലും ലംബോര്‍ഗിനി തല്‍ക്കാലം ട്രാക്ടറുകളുടെ കാര്യം നോക്കിയാല്‍ മതിയെന്നും കാറിന്‍റെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കികൊള്ളാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. അപമാനിക്കപെട്ട ലംബോര്‍ഗിനി അടങ്ങിയിരുന്നില്ല, ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ നല്ല ഒരു കാര്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ "Lamborghini Automobili" 1963 ല്‍ സ്ഥാപിച്ചു. ലംബോര്‍ഗിനിക്ക് കാളപ്പോരിനോടുണ്ടായിരുന്ന താല്പര്യം തന്‍റെ കമ്പനിയുടെ മുദ്രയിലും പ്രതിഫലിച്ചു.

അപമാനിക്കപെട്ട ഒരു മനുഷ്യന്‍റെ ക്രിയാത്മകതയുടേയും കഠിനാധ്വാനത്തിന്‍റെയും ശ്രമഫലമായ ലംബോര്‍ഗിനി വാഹനപ്രേമികളെ കൊതിപ്പിച്ചുകൊണ്ട് ഇന്നും യാത്ര തുടരുന്നു.

16/01/2017

"എന്താണ് AMT. അഥവാ
ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍."

ഇന്ത്യന്‍ വാഹനവിപണിയില്‍ ഏറ്റവും ജനപ്രിതി നേടിയ സാങ്കേതികവിദ്യയായി മാറിയിരിക്കുകയാണ് എഎംടി എന്ന ചുരുക്കപ്പേരുള്ള ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ‍. മാരുതി സൂസൂക്കി സെലേറിയോയിലൂടെ പരിചയപ്പെടുത്തിയ എഎംടിയെ ടാറ്റ , മഹീന്ദ്ര എന്നീ കമ്പനികളും ഉപയോഗിക്കാനുള്ള ഒരുക്കങ്ങളിലാണ്. കാര്യങ്ങള്‍ ഈ വിധം നീങ്ങിയാല്‍ എഎംടിയുള്ള വാഹനങ്ങള്‍ വൈകാതെ നമ്മുടെ നിരത്തുകള്‍ കീഴടക്കുമെന്ന് ഉറപ്പിക്കാം. ക്ലച്ച് രഹിത ഡ്രൈവിങ് സാധ്യമാക്കുന്ന എഎംടിയെ വിശദമായി ഒന്നു പരിചയപ്പെടാം.

മാന്വല്‍ ഗീയര്‍ ട്രാന്‍സ്മിഷനില്‍ ക്ലച്ച് അമര്‍ത്തി എന്‍ജിനും ഗീയര്‍ബോക്സുമായുമായുള്ള ബന്ധം വേര്‍പെടുത്തിയാണ് ഗീയര്‍മാറുന്നത്. ക്ലച്ചില്‍ നിന്ന് കാലെടുക്കുന്നതോടെ വീണ്ടും എന്‍ജിനും ഗീയര്‍ബോക്സുമായുള്ള ബന്ധം പുനഃസ്ഥാപിക്കും. എന്നാല്‍ എഎംടിയില്‍ ഇതെല്ലാം ചെയ്യുന്നത് ഇലക്ട്രോ - ഹൈഡ്രോളിക് സംവിധാനമാണ്. ക്ലച്ച് പെഡല്‍ ഇല്ലെങ്കിലും ഗീയര്‍ ട്രാന്‍സ്മിഷന്‍ സംവിധാനത്തില്‍ ക്ലച്ചുണ്ട്. അതു നിയന്ത്രിക്കുന്നത് ഡ്രൈവര്‍ക്ക് പകരം ഒരു കമ്പ്യൂട്ടര്‍ അഥവാ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് (ടിസിയു)ആണെന്നു മാത്രം. ക്ലച്ച്, ഗീയര്‍ എന്നിവ ക്രമീകരിക്കുന്ന ജോലി ഇലക്ട്രിക് നിയന്ത്രണത്തിലുള്ള ഹൈഡ്രോളിക് സിസ്റ്റത്തിനാണ്. ചുരുക്കി പറഞ്ഞാല്‍ ഡ്രൈവറെ സംബന്ധിച്ചിടത്തോളം ഓട്ടോമാറ്റിക് ഉപയോഗിക്കുന്ന രീതിയില്‍ തന്നെ എഎംടിയും ഉപയോഗിക്കാം. കാറിന്റെ എന്‍ജിന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ടിസിയു ഹൈഡ്രോളിക് ആക്ചുവേറ്റേഴ്സ് ഉപയോഗിച്ച് ആവശ്യാനുസരണം ഗീയര്‍ അപ്പ് അല്ലെങ്കില്‍ ഡൗണ്‍ ചെയ്യുന്നത്.

അപ്പോള്‍ പിന്നെ സാധാരണ ഓട്ടോമാറ്റിക് ഗീയര്‍ബോക്സുമായി എഎംടിയ്ക്ക് വ്യത്യാസമെന്തെന്ന് ചിന്തിക്കുന്നുണ്ടാവും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ക്ലച്ച് പ്ലേറ്റുകള്‍ക്ക് പകരം ഹൈഡ്രോളിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറാണ് എന്‍ജിനും ട്രാന്‍സ്മിഷനും ഇടയ്ക്കുള്ളത്. എന്‍ജിന്റെ കരുത്ത് ഇത്തരത്തില്‍ ഫ്ലൂയിഡില്‍ കൂടി ട്രാന്‍സ്മിഷനിലേക്ക് പകരുമ്പോള്‍ വലിയ ഊര്‍ജ്ജനഷ്ടം ഉണ്ടാകും. ഇതാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറിനു മൈലേജ് കുറയാനുള്ള കാരണം. ഏറെ സങ്കീര്‍ണ്ണമായ ഈ സംവിധാനം നിര്‍മിക്കുന്നതിനു ചെലവും കൂടുതലാണ്. മാത്രവുമല്ല താരതമ്യേന വലുപ്പവും ഭാരവും കൂടുതലുള്ള ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഉറപ്പിക്കാന്‍ വാഹനത്തില്‍ പ്രത്യേക ക്രമീകരണങ്ങളും ആവശ്യമാണ്.

ഓട്ടോമാറ്റിക് ഗീയര്‍ബോക്സിലുണ്ടാകുന്ന ഊര്‍ജ്ജനഷ്ടം ഇല്ലാത്തതിനാല്‍ മാന്വലിന് തുല്യമായ മൈലേജ് നല്‍കാന്‍ എഎംടിയ്ക്കു കഴിയും. ഡ്രൈവിങ്ങിന്റെ ഹരം ആസ്വദിക്കേണ്ടവര്‍ക്ക് വേണ്ടി മാന്വല്‍ മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മോഡില്‍ ഡ്രൈവര്‍ക്ക് ഇഷ്ടാനുസരണം ഗീയര്‍ സെലക്ട് ചെയ്യാം. മാന്വല്‍ ഗീയര്‍ബോക്സില്‍ ഉറപ്പിക്കാവുന്ന പ്രത്യേകം കിറ്റായാണ് എഎംടി യൂണിറ്റ് എത്തുന്നത്. അതുകെണ്ടുതന്നെ നിര്‍മാതാക്കള്‍ക്ക് വാഹനത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൂടാതെ തന്നെ എഎംടിയിലേക്ക് മാറ്റാനാകും.

ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ അത്ര പുതിയ കണ്ടുപിടുത്തമല്ല. എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ കണ്‍ട്രോള്‍ഡ് എഎംടി ആദ്യമായി അവതതരിപ്പിച്ചത് 1997 ല്‍ സ്പോര്‍ട്സ് കാറായ ഫെരാരി 355 എഫ് വണ്ണിലായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പക്ഷേ എഎംടി അത്ര വിജയകരമായില്ല. പ്രധാനകാരണം ഓട്ടോമാറ്റിക്കിന്റെ അത്ര സ്മൂത്തല്ല എഎംടിയുടെ ഗീയര്‍മാറ്റം. ഒറ്റയടിയ്ക്ക് കാലുകൊടുത്ത് എഎംടി കാര്‍ ഓടിച്ചാല്‍ ഗീയര്‍മാറുമ്പോള്‍ ചെറിയ ചാട്ടം അനുഭവപ്പെടും. യൂറോപ്യന്‍ റോഡുകളില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ നടക്കുന്ന ഗീയര്‍മാറ്റത്തിന്റെ നിരക്ക് താരതമ്യേന കുറവായതിനാല്‍ മുമ്പു പറഞ്ഞതുപോലെയായിരിയ്ക്കും പൊതുവെയുള്ള ഡ്രൈവിങ്. വിദേശികള്‍ മൈലേജ് അത്ര കാര്യമാക്കാറുമില്ല. അതുകൊണ്ടുതന്നെ മിക്കവരും ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങും. ഇനി അതിഷ്ടപ്പെടാത്തവരാകട്ടെ മാന്വല്‍ ഗീയര്‍ബോക്സുള്ള കാറുകളും തിരഞ്ഞെടുക്കും. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി നേരെ മറിച്ചാണ് . മൈലേജാണ് ജനത്തിനു മുഖ്യം. മാത്രവുമല്ല. എപ്പോഴും തിരക്കുള്ള റോഡില്‍ ഗീയര്‍മാറ്റം കൂടാതെ ഓടിയ്ക്കാവുന്ന ഒരു വണ്ടി അതും മാന്വല്‍ ട്രാന്‍സ്മിഷന്‍ വകഭേദത്തെക്കാള്‍ ഒരുപാട് പണം മുടക്കാതെ കിട്ടുമ്പോള്‍ ഇന്ത്യക്കാര്‍ തീര്‍ച്ചയായും അതിഷ്ടപ്പെടും. സെലേറിയോയുടെ എഎംടി പെട്ടെന്നുതന്നെ സൂപ്പര്‍ ഹിറ്റായി മാറാന്‍ കാരണവും ഇതുതന്നെ. മാന്വല്‍ സെലേറിയോയെ അപേക്ഷിച്ച് 40,000 രൂപയോളം മാത്രമേ എഎംടിയ്ക്ക് അധികം മുടക്കേണ്ടതുള്ളൂ. ഇതേ സ്ഥാനത്ത് ഓട്ടോമാറ്റിക് ആയിരുന്നെങ്കില്‍ ഒരു ലക്ഷം രൂപയ്ക്കു മേല്‍ അധികം കൊടുക്കേണ്ടിവരമെന്ന് ഓര്‍ക്കണം.. മാന്വല്‍ ഗീയര്‍ബോക്സുള്ള മോഡലിനു തുല്യമായ മൈലേജും എഎംടി മോഡല്‍ നല്‍കുന്നുണ്ട് , ലീറ്ററിന് 23.10 കിമീ.

എഎംടി സാങ്കേതിക വിദ്യയുമായി സെഡ്എഫ് (ജര്‍മനി), വാബ്കോ ( ബെല്‍ജിയം ), ഗെട്രാഗ് ( ജര്‍മനി) , മാഗ്നേറ്റി മറേലി ( ഇറ്റലി)എന്നിങ്ങനെ ഒരു നിര കമ്പനികള്‍ രംഗത്തുണ്ട്. എന്നാല്‍ മാഗ്നേറ്റി മറേലിയുടെ ( Magneti Marelli ) എഎംടിയാണ് മാരുതി സുസൂക്കി ഉപയോഗിക്കുന്നത്. നിലവില്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന എഎംടി യൂണിറ്റുകള്‍ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ കമ്പനി ആലോചിയ്ക്കുന്നുണ്ട്.

Want your business to be the top-listed Autos & Automotive Service in Kottayam?
Click here to claim your Sponsored Listing.

Address


Kottayam