Kerala State Human Rights Commission
The objective of Kerala State Human Rights Commission is to protect the rights and make aware
മനുഷ്യാവകാശ കമ്മീഷൻ
ലേഖന മത്സരത്തിൽ
ജി. ബി. ശിവരഞ്ജിനിക്ക്
ഒന്നാം സ്ഥാനം
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡിസംബർ 10 ന് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ലേഖന മത്സരത്തിൽ തിരുവനന്തപുരം ഗവ. ലാ കോളേജിലെ ബി.എ. എൽ എൽ ബി ഒൻപതാം സെമസ്റ്റർ വിദ്യാർത്ഥിനി ജി.ബി. ശിവരഞ്ജിനി ഒന്നാം സമ്മാനം നേടിയതായി കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര അറിയിച്ചു.
തിരുവനന്തപുരം ഗവ. ലാ കോളേജിലെ എൽ എൽ ബി മൂന്നാം വർഷ വിദ്യാർത്ഥിനി ഹിബ ജെഫി പി ടി രണ്ടാം സമ്മാനം നേടി. തിരുവനന്തപുരം ഗവ. ലാ കോളേജ് ബി എ എൽ.എൽ.ബി. ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനി ഇ. ഹരിപ്രിയ മൂന്നാം സമ്മാനം നേടി.
ഡിസംബർ പത്തിന് രാവിലെ പത്തു മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വ്യവസായ- നിയമമന്ത്രി പി. രാജീവ് സമ്മാനങ്ങൾ വിതരണം ചെയ്യും.
സർക്കസ് കലാകാരൻമാർക്ക് വീട് ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ : പട്ടികജാതി വിഭാഗത്തിലുള്ള സർക്കസ് കലാകാരനും സർക്കസ് കലാകാരിയായ ഭാര്യയ്ക്കും മൂന്നു മക്കൾക്കും വീട് ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ കമ്മീഷൻ കണ്ണൂർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം. കണ്ണൂർ സ്വദേശി കെ. ഹരി സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരന്റെ പിതാവിന് മിലിറ്ററി മദ്രാസ് സർക്കിൾ ലീസ് എഗ്രിമെന്റിൽ നൽകിയ വീട്ടിൽ നിന്നും മിലിറ്ററി അധികൃതർ യാതൊരു നഷ്ടപരിഹാരവും നൽകാതെ ഇറക്കി വിട്ടെന്ന് പരാതിയിൽ പറഞ്ഞു. 76 വർഷമായി തങ്ങൾ ആ വീട്ടിൽ താമസിച്ചതാണെന്നും നിലവിൽ വാടകയ്ക്ക് കഴിയുകയാണെന്നും പരാതിയിലുണ്ട്.
മുതിർന്ന പൗരൻമാരായസർക്കസ് കലാകാരൻമാർക്ക് സർക്കസ് പെൻഷൻ മാത്രമാണ് ആശ്രയമെന്ന് കണ്ണൂർ ജില്ലാ കളക്ടർക്ക് വേണ്ടി തഹസിൽദാർ കമ്മീഷനെ അറിയിച്ചു.
പ്രതിരോധ വകുപ്പ് ഏറ്റെടുത്ത വീടിന്റെ കാര്യത്തിൽ സർക്കാരിന് നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് തഹസിൽദാരെ കമ്മീഷൻ നേരിൽകേട്ടു. പരാതിക്കാരന് കണ്ണൂർ ജില്ലയിൽ വസ്തുവോ വീടോ ലഭ്യമല്ലെന്നും ഏതെങ്കിലും പദ്ധതി പ്രകാരം ഭൂമിയ്ക്കോ വീടീനോ അർഹനാണെന്നും കണ്ണൂർ തഹസിൽദാർ അറിയിച്ചു.
27/11/2025
തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്ന വീട്ടമ്മയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ മുന്നറിയിപ്പ് : പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്
കണ്ണൂർ : മൂന്ന് നായ്ക്കളെ സ്വന്തമായി വളർത്തുകയും പതിനഞ്ചോളം നായ്ക്കൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന ബർണശേരി സ്വദേശിനിക്ക് മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ്.
വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്ക് പൊതുവഴികളിൽ ഭക്ഷണം നൽകുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കർശന നിർദ്ദേശം നൽകി. തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നുവെന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കാമെന്ന് തെരുവുനായ്ക്കൾക്ക്ഭക്ഷണം നൽകുന്ന വീട്ടമ്മ ഉറപ്പു നൽകി.
കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കന്റോൺമെന്റ് പ്രദേശം ചെറുതാണെന്നും ഇത് തടയാൻ ഷെൽറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2025 ജൂലൈ 14 ന് ആരംഭിച്ച ഷെൽറ്റർ 16 നായ്ക്കൾക്ക് വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
എതിർകക്ഷിക്കെതിരെ നോട്ടീസ് നൽകാൻ വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരാതിക്കാരിയെയും എതിർകക്ഷിയെയും സിറ്റിംഗിൽ വിളിച്ചുവരുത്തി കമ്മീഷൻ നേരിട്ട് നിർദ്ദേശം നൽകിയത്.
28/11/2025
Click here to claim your Sponsored Listing.
Category
Contact the practice
Telephone
Website
Address
Thiruvananthapuram
695033